കോൽക്കത്ത: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബിജെപി എന്നും പ്രതിജ്ഞാബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്നുള്ള രേഖാ പാത്രയെ സ്ഥാനാർഥിയാക്കിയതും ആർജി കർ മെഡിക്കൽ കോളജ് സംഭവത്തിലെ ഇരയുടെ കുടുംബത്തിന് നൽകിയ പിന്തുണയും ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ പ്രസ്താവന.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ സ്ത്രീകൾ കടുത്ത അതിക്രമങ്ങൾ നേരിടുകയാണെന്ന് വിമർശിച്ച പ്രധാനമന്ത്രി, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ പോരാട്ടത്തിന് നേതൃത്വം നൽകിയ രേഖാ പാത്രയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിലൂടെ ബിജെപി നൽകുന്നത് വലിയൊരു സന്ദേശമാണ്.
കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ബലാംത്സഗത്തിനിരയായി ദാരൂണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയുടെ കുടുംബത്തിനൊപ്പമാണ് എക്കാലവും ബിജെപിയെന്നും മോദി പറഞ്ഞു.